Thursday, July 25, 2024

നമ്മുടെ ആശുപത്രികൾ

രണ്ടു മൂന്നു ദിവസം മുൻപാണ് എന്റെ ബാല്യകാല സുഹൃത്തു ബുഹാരിയെ വിളിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി അവൻ ലണ്ടനിൽ ആണ്. കോവിഡ് കാലമായതിനാൽ , അവൻ്റെ വിശേഷങ്ങൾ അറിഞ്ഞിട്ടു കുറച്ചു കാലമായി. ബാല്യകാല സുഹൃത്തുകൾക്ക് വേണ്ടി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ് ഉണ്ടെങ്കിലും, ജോലി തിരക്കുമൂലമോ മറ്റുമോ ഞങ്ങൾ ചാറ്റിങ്  ഒക്കെ കുറവായിരുന്നു. സത്യത്തിൽ അവൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ കേരളം എത്രമാത്രമാണ് ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നത് എന്ന് മനസിലായത്. ഫേസ്ബുക്കിലുള്ള ചില കുറിപ്പുകൾ വായിക്കുമ്പോൾ ഉണ്ടാവുന്ന  രോമാഞ്ചങ്ങൾ ഉണ്ടാവുമെങ്കിലും , അടുത്തറിയുന്ന ഒരു വ്യക്തി അത് പറയുമ്പോൾ നമ്മുടെ കൊച്ചു കേരളതിന്റെ മഹിമ കുറച്ചുകൂടി വ്യക്തമാകുന്നത്.

ഞാൻ വിളിക്കുമ്പോൾ അവൻ ജോലിയിൽ ആയിരുന്നു. സ്വന്തമായി  ചെറിയ രീതിയെ വർക്കുകൾ ഒക്കെ എടുത്തു ചെയ്യുന്നതാണ് അവൻ.
" അളിയാ ഇത്രയൊക്കെ ആയിട്ടും ജോലിക്ക് പോകുന്നുണ്ടോ ? ഞാൻ ചോദിച്ചു
അളിയാ ഇതു നേരെത്തെ ഏറ്റെടുത്ത പണിയാണ് . തീർത്തു കൊടുക്കാൻ അവർ നിർബന്ധിക്കുന്നു . സത്യം പറഞ്ഞാ നല്ല ടെൻഷൻ ഉണ്ട്.   അവൻ പറഞ്ഞു
താമസ സ്ഥലമായ  കിങ്‌സ്ബറിയിൽ നിന്ന് ഇപ്പോൾ വർക്ക് നടക്കുന്ന സൗത്താണ്ട് സീയിലേക്ക്  കുറച്ചു ദൂരമുണ്ട്. സമയലാഭവും സാമ്പത്തിക ലാഭവും നോക്കി മെട്രോയാണ് ആശ്രയം
"മെട്രോയിൽ ഒക്കെ കേറുമ്പോൾ ശരിക്കു പേടിയുണ്ട്. മിക്കവരും മാസ്ക് പോലും ഉപയോഗിക്കുന്നില്ല. ലോക്‌ഡോൺ ആണോന്നെക്കെ പറയുന്നു. ഇവിടെ ബസ്, മെട്രോയുമൊക്കെ ഓടുന്നു ആൾക്കാർ ഒക്കെ റോഡിൽ ഉണ്ട്.  ഇതെന്തു ലോക്കഡോൺ ആണെന് അറിയാൻ വയ്യ. ഇപ്പോഴാണെങ്കിൽ നല്ല കാലാവസ്ഥയും. 18 ഡിഗ്രി . ആൾക്കാർ മൊത്തം എന്ന് ബീച്ചിൽ കാണും"

നാട്ടിലെ വാർത്തകാണുമ്പോൾ കൊതിയാവുന്നു അളിയാ .. അവൻ പറഞ്ഞു നിർത്തി
അല്ലെ അളിയാ അവിടെത്തെ മെഡിക്കൽ സംവിധാനം ഒക്കെ വളരെ നല്ല രീതിയിൽ ആണെന്ന് അളിയൻ പറഞ്ഞായിരുന്നു .. ഞാൻ ചോദിച്ചു

അതൊക്കെ ശരി തന്നെ. എന്തെങ്കിലും അസുഖം വന്ന ആദ്യം നമ്മുടെ ജി പി യുടെ അപ്പോയിന്മെന്റ്റ്‌ എടുക്കണം . നമ്മുടെ കാർഡിൽ പറഞ്ഞിട്ടുള്ള ഡോക്ടറിനെ മാത്രമേ വിളിക്കാവൂ. വേറെയാരെയും വിളിക്കാൻ പാടില്ല . ഇപ്പോഴത്തെ അവസ്ഥയിൽ  ജി പി യിൽ വിളിക്കാൻ പറ്റില്ല. 119 ഇൽ വിളിക്കുക . സിംറ്റംസ്‌ പറഞ്ഞാൽ വല്യ കുഴപ്പമില്ലങ്കിൽ  അവർ 14 ദിവസം വീട്ടിലിരിക്കാൻ പറയും . ശ്വാസതടസം പോലുള്ള എന്തെങ്കിലും വല്യ പ്രശ്‌നം വന്നാൽ  മാത്രം 999 വിളിക്കുക. അപ്പോഴേ ഹോസ്‌പിറ്റലൈസ്‌ ചെയൂ.

 .ഇതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മുടെ നാട് ശരിക്കും സ്വർഗം തന്നെ അളിയാ ... എന്ത് മാത്രം അപ്റ്റൂ ഡേറ്റാ അവിടെ കാര്യങ്ങൾ . ആരോഗ്യരംഗത്തെ കേറിങ്.. ശരിക്കും മനസിലായി നാടെന്താണെന്നു .. അവൻ്റെ വാക്കുകളിലെ ആത്മാർത്ഥ എനിക്ക് മനസിലായി .

കുറച്ചു കാലം മുൻപ് യു കെ യിലെ  ആരോഗ്യ രംഗത്തെ ഒരുപാട് പുകഴ്ത്തിയവൻ ആണിത് പറയുന്നത്. അന്ന് അവൻ നമ്മുടെ നാട്ടിലെ ആൾക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്ത പ്രശ്നങ്ങളൊക്കെ  പറഞ്ഞത് ഞാൻ ഓർക്കുന്നു. മറ്റൊരു പ്രവാസിയായ ഞാൻ അതൊക്കെ ശരിവെക്കുകയും ചെയ്തിരുന്നു.

അതുപോലെ കുറച്ചു കാലം മുൻപ് വരെ നാട്ടിലെ ഗവണ്മെന്റ്റ് ഹോസ്പിറ്റലുകളെ അവഗണിച്ചിരുന്ന ഒരാളാണ് ഞാനും. ഏകദേശം രണ്ടു വര്ഷം മുൻപ് വരെ. നമ്മുടെയൊക്കെ നാട്ടിൽ പ്രേതെകിച്ചു റാത്തിക്കൽ, വെട്ടൂർ ഈ സ്ഥലങ്ങളിൽഒക്കെ ഉള്ളവർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകുന്നത് കുറച്ചിലായിട്ട് കാണുന്നവരാണ്. ഈ അടുത്തകാലം വരെ ഞാനും
എന്തെങ്കിലും ഒരാവശ്യം വന്നാൽ, ഗൾഫ് കാരന്റെ വീട്ടുകാർ ആണെങ്കിൽ ഒരു മൂന്നാലു വര്ഷം മുൻപ് വരെ തിരുവനന്തപുരം കോസ്മോ ആയിരുന്നു  ഇപ്പോൾ കുറെകാലമായി കിംസ്. അതാണ് സ്റ്റാറ്റസ് സിംബൽ

രണ്ടുവർഷം മുൻപ് ഇളയ മകൾക്ക് ന്യുമോണിയ വന്നു. അവൾക്ക് അന്ന് ഏതാണ്ട് ആറു മാസത്തിനു താഴെയാണ് പ്രായം. ജനിച്ചതിനു ശേഷം ഞാൻ അവളെ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല.സാധാ പനിയിൽ തുടക്കം. നാട്ടിലുള്ള ഒരു പീഡിയാട്രീഷ്യനെ കാണിച്ചു മരുന്ന് കൊടുത്തു. പക്ഷെ അസുഖം മാറിയില്ല. സീരിയസ് ആവുകയും ചെയ്തു. ഭാര്യ വിളിച്ചു പറയുമ്പോൾ ഞാൻ ആകെ ടെൻഷൻ ആയി. എടുത്ത വായിൽ ഞാൻ കിംസിൽ കൊണ്ടുപോകാൻ പറഞ്ഞു. വാപ്പയെയും വിളിച്ചു പറഞ്ഞു

വാപ്പ പറഞ്ഞു " മോനെ ഞാൻ പറയിണതു  SAT യിൽ കൊണ്ടുപോകാനാണ്. ഇപ്പോ ഗവണ്മെന്റ് ഹോസ്പിറ്റലിലോക്കെ നല്ല ചികിത്സയാണ്. പിന്നെ നിൻറെ ഇഷ്ടം . "

പിന്നെയൊന്നും ചിന്തിച്ചില്ല ഭാര്യയെ വിളിച്ചു SAT യിൽ കൊണ്ട് പോവാൻ. ഹോസ്പിറ്റലിൽ കുട്ടികളുടെ ICU യിൽ അവളെ അഡ്മിറ്റ് ചെയ്തു . അന്ന് എൻ്റെ ഭാര്യ പറഞ്ഞു അവരുടെ ചികിത്സ മികവിനെ കുറിച്ച്. അവരുടെ ശ്രദ്ധയെ കുറിച്ച്. മൂന്ന് ദിവസമായപ്പോൾ തന്നെ മകളുടെ അസുഖത്തിന് കുറവ്  വന്നു.  നാലാമത്തെ ദിവസമാണ് എനിക്ക് ലീവ് കിട്ടുന്നത്. അതിരാവിലെ ഏകദേശം നാല് മണിയോടെ ഞാൻ ഹോസ്പിറ്റലിൽ എത്തി. ഞാൻ അവളെ കാണുമ്പോഴേക്കും അവൾക്ക് നല്ല മാറ്റമുള്ളതായി തോന്നി. അന്ന് തന്നെ വാർഡിലേക്ക് മാറ്റുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞു ഡോക്ടറോട് ഭാര്യ ചോദിച്ചു
" ഡോക്ടർ ഡിസ്ചാർജ് ചെയ്യാറായോ ?
അതുകേട്ട ഡോക്ടർ അല്പം ഗൗരവത്തിൽ പറഞ്ഞു  " ഇ വിടെ അഡ്മിറ്റ് ചെയ്യുന്നതും ഡിസ്ചാർജ് ചെയ്യുന്നതുമൊക്കെ ഞങ്ങൾ തീരുമാനിക്കും. നിങ്ങൾക്ക് എന്തറിയാം കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ...

പിന്നെയും കുറച്ചു ദിവസം കൂടി കഴിഞ്ഞതിനു ശേഷമാണു മോളെ ഡിസ്ചാർജ് ചെയ്തത്.  അപ്പോഴേക്കും അവളുടെ പഴയ പ്രസരിപ്പ് തിരികെ വന്നിരുന്നു. അനാവശ്യ മരുന്നുകൾ ഇല്ല. പണം പിഴിഞ്ഞെടുക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലിന്റെ സ്വഭാവവും ഇല്ല.

അതിനു ശേഷം എന്ത് അസുഖം വന്നാലും ആദ്യം പോകുന്നത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയിരിക്കും.

ഇപ്പൊഴീ കൊറോണ കാലത്തും നാട്ടിലെ സർക്കാർ ആരോഗ്യ മേഖലയെ കുറിച്ച് പറയുമ്പോഴും എനിക്ക് വലിയ അത്ഭുതമായിട്ടു തോന്നുന്നില്ല. കാരണം രണ്ടു വർഷം മുൻപ് അത് ഞാൻ ശരിക്കു അനുഭവിച്ചതാണ്.

ഇതെഴുതുന്നത് ദുബായിൽ നിന്നാണ്. കൊറോണയെ ഫലപ്രദമായി നേരിടാൻ ഇവിടെത്തെ ഗവണ്മെന്റ് കഠിനപ്രയത്നം തന്നെ നടത്തുന്നുണ്ട്. ഏകദേശം അഞ്ചര ലക്ഷം ടെസ്റ്റുകൾ നടത്തി കഴിഞ്ഞു. ലോകത്തെ മികച്ച ചികത്സ രീതി തന്നെ അവർ സ്വദേശിക്കും വിദേശിക്കും നല്കുന്നു. എന്നിട്ടും മനസ്സിപ്പോഴും നാട്ടിലാണ് .



















No comments: